ചിരി വിതറിയ പ്രത്യാശ, പേര് ഇന്നസെന്റ്

Memoirs

ഒറ്റക്കേൾവിയിൽ മനുഷ്യർ പേടിക്കുന്ന രോഗത്തെ പോലും ചിരിയോടെ സ്വീകരിച്ച ധൈര്യത്തിന്റെ പേര് കൂടിയാണ് ഇന്നസെന്റ്. എത്രയോ അഭിമുഖങ്ങളിൽ, എത്രയോ വർത്തമാനങ്ങളിൽ രോഗത്തെയും മരണത്തെയും ചിരിഅലുക്കിട്ട് ഇന്നസെന്റ് അവതരിപ്പിച്ചപ്പോൾ ആശങ്കകളുടെ ലോകത്തായിരുന്ന രോഗികളിൽ പ്രതീക്ഷയുടെ ചിരി ഉയർന്നു. ദൈവങ്ങൾക്ക് പോലും മരിച്ചുപോയ ചരിത്രമാണുള്ളതെന്ന് ഇടയ്‌ക്കിടെ പുഞ്ചിരിയോടെ അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു.

ആ ഒരു മനോഭാവമാണ്  രോഗത്തോടു കാലങ്ങളോളം പൊരുതാൻ അദ്ദേഹത്തെ പ്രാപ്‌തനാക്കിയതും. ''എന്തായാലും അസുഖം വന്നു,  കാൻസർ വന്നു, ആ സമയത്ത് നമ്മളിങ്ങനെ എത്ര കാലമുണ്ടെന്ന്ആലോചിച്ചാൽ പെട്ടെന്ന് തീരും. ഒറ്റകാര്യം മാത്രം വിചാരിച്ചാൽമതി. മരണം എല്ലാവർക്കുമുള്ളതാണ് ലോകത്തെ ഏറ്റവും വലിയ ആളുകളെന്ന് പറയുന്ന ദൈവം പോലും മരിച്ചുപോയിട്ടുണ്ട്. പ്രധാനമന്ത്രിമാർ അമേരിക്ക റഷ്യ, ഇന്ത്യ... ഏതുലോകത്തെയും വലിയ വലിയ ആളുകൾ മരിച്ചിട്ടുണ്ട്. അതിനാൽ മരണത്തെപ്പറ്റി പേടിക്കേണ്ട. സമയമാകുമ്പോൾ നമ്മൾ പോകും. ഇപ്പോ പോകും ഇപ്പോ പോകും എന്ന് ഓർത്തിരുന്നാൽ നമ്മുടെ മാനസിക നില തെറ്റും. ഞാനും ഒരിക്കലും ആലോചിച്ചിട്ടില്ല. ഡോക്ടർമാർ ചികിത്സിക്കും. അവർ പറയുന്നതു പോലെ ആരോഗ്യം നോക്കണം. മരുന്ന് കഴിക്കണം. ഉഷാറായി ഇരിക്കണം."" ഇതായിരുന്നു ഇന്നസെന്റിന്റെ രോഗകാലത്തെ ജീവിതപാഠങ്ങൾ. രണ്ടുതവണ രോഗം വന്നിട്ടും അതു പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഇന്നസെന്റ്  രോഗമുള്ളവരിലേക്ക് പകർന്ന പ്രത്യാശ എല്ലാ മരുന്നുകൾക്കും മേലെ പിടിച്ചു നിൽക്കാനുളള പച്ചപ്പുകളായിരുന്നു രോഗികൾക്ക്.രോഗം രണ്ടാമതെത്തിയ കാലത്തെ ഒരനുഭവം അദ്ദേഹം ഇങ്ങനെ കുറിച്ചിട്ടിരുന്നു. കുട്ടിക്കാലത്ത് പിണ്ടിപ്പെരുന്നാളിന്റെ കാലത്ത്  മിക്ക കുട്ടികൾക്കും ചിക്കൻ പോക്സ് വരുമായിരുന്നു. പെരുന്നാൾ മിസ്സായി പോകുന്നതു കൊണ്ട് അതുകഴിഞ്ഞ് മതി ചിക്കൻ പോക്‌സ് എന്നായിരുന്നു കുഞ്ഞു ഇന്നസെന്റ് നിഷ്‌കളങ്കമായി കർത്താവിനോട് പ്രാർത്ഥിച്ചിരുന്നത്. അന്ന് കീമോ ചെയ്‌ത് മുടിയെല്ലാം പോയി ഇരിക്കുകയാണ്. പിണ്ടിപ്പെരുന്നാൾ സമയമാണ്. മുടി പോയതുകൊണ്ട് വീടിന് പുറത്തിറങ്ങാനൊന്നും വലിയ താത്പര്യമില്ല. രോഗത്തെപ്പറ്റി അറിയാത്തവർ സ്‌നേഹം കൊണ്ട്  ചോദിക്കും, ഉത്തരം പറഞ്ഞു കൊണ്ടിരിക്കേണ്ടി വരും, പറഞ്ഞു പറഞ്ഞ് ക്ഷീണിക്കും.


 
അന്ന് പെരുന്നാൾ പ്രദക്ഷിണം നടക്കുകയാണ്. ഇന്നസെന്റിന്റെ വീട്ടിൽ ആഘോഷമൊന്നുമില്ല. അതുകൊണ്ട് തന്നെ അലങ്കാര ബൾബുകളൊന്നും തന്നെ തെളിയിച്ചിട്ടില്ല. പ്രദക്ഷിണം നോക്കി നിൽക്കുകയാണ് ഇന്നസെന്റ്. പരിചയക്കാർ വന്നു സംസാരിക്കുന്നുണ്ട്. മൊട്ടത്തലയായതു കൊണ്ടുള്ള ചെറിയൊരു വിമ്മിഷ്ടം ഇന്നസെന്റിനുണ്ട്. രണ്ടാമതും രോഗം വന്നതിൽ വീട്ടുകാർക്കും വിഷമമാണ്. ആഘോഷിക്കാനുള്ള ധൈര്യമില്ല. അതിന്റെയിടയിൽ പ്രദക്ഷണത്തിൽ നിന്നിറങ്ങിയ വന്നയാൾ, എന്താ ബൾബൊന്നും ഇട്ടില്ലേ എന്ന് ഇന്നസെന്റിനോട് ചോദിച്ചു. രണ്ടാമതൊന്നും ആലോചിക്കാതെ ഇതായിരുന്നു മറുപടി, അതേ... ഇത് വേറൊന്നും കൊണ്ടല്ല. എനിക്ക് അസുഖവും കാര്യവുമൊക്കെയാണ്. ഇനി ഇപ്പോ അടുത്ത കൊല്ലം ആഘോഷിക്കേണ്ടി വരുമോ എന്നറിയില്ല, വാലായ്‌മയും മറ്റുമായിരിക്കുമല്ലോ.. അടുത്ത പെരുന്നാളിലേക്കുള്ള റിഹേഴ്സൽ ആണ് ഇത്തവണ. കേട്ടിരുന്നയാൾ ഒന്നു കൂടെ കണ്ണു ചിമ്മി തുറന്നു, പിന്നെ മനസു തുറന്നങ്ങ് ചിരിച്ചു, എന്നിട്ടും പറഞ്ഞു;  താനൊന്നും അങ്ങനെ പോകില്ലെടോ. താൻ അത്തരക്കാരനൊന്നുമല്ല. ഒരുപാട്  കാലം ജീവിക്കേണ്ടയാളാണ്...'' ഇന്നസെന്റിന് എന്തു പറയണമെന്നറിയില്ല. പക്ഷേ, വീട്ടിലേക്ക് നോക്കിയപ്പോൾ ഒരു തോന്നൽ, വീടു നിറയെ അലങ്കാരബൾബുകൾ തെളിഞ്ഞു കത്തുന്നു. അത് വീട്ടിലല്ല, മനസിലാണെന്ന്  കുറച്ചു കഴിഞ്ഞാണ് മനസിലായത്. കണ്ണു നിറഞ്ഞെന്നു തോന്നിയെങ്കിലും അപ്പോൾ മനസിലും ചുണ്ടിലും വിരിഞ്ഞ ചിരിയിൽ ആ കണ്ണീരങ്ങ് മാഞ്ഞുപോയി.കുറച്ചു നേരം കഴിഞ്ഞു, അപ്പോൾ ദാ മമ്മൂട്ടി വിളിക്കുന്നു, എന്തുണ്ട് വിശേഷം... പെരുന്നാളൊന്നുമില്ലേ എന്ന് നേരിട്ടുള്ള ചോദ്യം. എന്താ വീട്ടിൽ ലൈറ്റൊന്നുമില്ലേ...ഇല്ലെന്ന് ഇന്നസെന്റ്  മറുപടി പറഞ്ഞു. നേരത്തെ കണ്ടയാൾ വഴിയാണ് മമ്മൂട്ടി കാര്യമറിഞ്ഞത്. താൻ ഇപ്പോ എവിടെ നിന്നാണ് വിളിക്കുന്നതെന്ന് ചോദിച്ചപ്പോൾ വൈക്കത്താണെന്ന് മമ്മൂട്ടി പറഞ്ഞു. രാവിലെ തുടങ്ങിയ ഷൂട്ടിംഗാണ്,  കാലത്ത് തുടങ്ങിയതാണെന്ന് പറഞ്ഞു. അപ്പോ ഇന്നസെന്റിന്റെ മനസിൽ ഒരു നേരമ്പോക്ക് വന്നു. അത് നേരെ മമ്മൂട്ടിയോട് കാച്ചി, അതേ എന്റെ ഫസ്റ്റ് ടേക്ക് ഓകെയായില്ല, ഇതിപ്പോൾ സെക്കന്റ് ടേക്കാണ്... തന്റെ ഫസ്റ്റ് ടേക്ക് ഓകെയായിരുന്നോ.... പെട്ടെന്നങ്ങ് ചോദിച്ചതാണെങ്കിലും ഫോണിന്റെ മറുതലയ്‌ക്കൽ ശബ്ദമൊന്നും കേട്ടില്ല. ഫോൺ അന്നേരം തന്നെ മമ്മൂട്ടി വലിച്ചെറിഞ്ഞെന്നാണ്  പിന്നീട് ഇന്നസെന്റ് അറിഞ്ഞത്. കുറച്ചു കഴിഞ്ഞ് മമ്മൂട്ടി പിന്നെയും വിളിച്ചു. അത്ര വേദന തോന്നിയിരുന്നു ഇന്നസെന്റിന്റെ രോഗാവസ്ഥയിൽ. മറ്റു രോഗങ്ങൾ തന്നെ തൊടാത്തത് കാൻസറിന് അവരെ അകത്തേക്ക് കയറ്റാൻ താത്പര്യക്കുറവുള്ളതുകൊണ്ടാണെന്നായിരുന്നു  ഇന്നസെന്റിന്റെ കണ്ടെത്തൽ.

അസുഖവിവരമറിഞ്ഞ് ആരെങ്കിലും വിളിച്ച്  തിരക്കുമ്പോൾ ഇന്നസെന്റ് പറഞ്ഞിരുന്നത്, കഴിഞ്ഞയാഴ്ചയില്‍ നഖത്തിന്റെ അറ്റം തൊട്ടൊരു പെരുപ്പ് അതിങ്ങനെ കേറിക്കേറി... അല്ലെങ്കിൽ കുഴമ്പ് പുരട്ടി ഇരിക്കുമ്പോൾ വയറിനകത്ത് എന്തോ പോലെ തോന്നി, ആശുപത്രിയിലേക്ക് പോയി... ഇങ്ങനെയൊക്കെയായിരിക്കും. വിളിക്കുന്നയാൾക്ക് സത്യത്തിൽ ഇതൊന്നും കേൾക്കാനുള്ള നേരമില്ല. ഇന്നസെന്റാണെങ്കിൽ ഫോൺ വയ്ക്കത്തുമില്ല. ഏതുസമയത്താണ് താൻ വിളിച്ചതെന്ന വിഷമത്തിലായിരിക്കും ഫോൺ ചെയ്‌തയാൾ. ഇങ്ങനെ സ്വയം ആസ്വദിക്കാനുള്ള വേളകളായിരുന്നു ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഇന്നസെന്റിന്.  രോഗത്തെ കുറിച്ച്  പറയുമ്പോൾപോലും അതിൽ ചിരിപ്പിക്കാനുള്ള എന്തെങ്കിലും ഇന്നസെന്റ്  കരുതിവച്ചിരുന്നു. ആ ചിരിയിലും ഉള്ളറിഞ്ഞുള്ള പൊട്ടിച്ചിരിയിലും അതു കേൾക്കുമ്പോൾ മറ്റുള്ളവരിൽ വിരിയുന്ന ചിരിയിലുമൊക്കെയായിരുന്നു  രോഗത്തിന്റെ കഠിനകാലത്തെ അദ്ദേഹം ചങ്കുറപ്പോടെ നേരിട്ടത്. കാൻസർ ഇന്നസെന്റിനെയല്ല, ഇന്നസെന്റ്  കാൻസറിനെയാണ് തോൽപ്പിച്ചത്.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക