വിൽക്കാനില്ല ശില്പങ്ങൾ...ഓസ്കാർ പുരസ്കാരത്തിലെ കൗതുകം

Cafe Special

ഓസ്‌കാറിനോളം തലയെടുപ്പുള്ള മറ്റേത് പുരസ്‌കാരമുണ്ട്  ലോകസിനിമയിൽ. അതുകൊണ്ടാണല്ലോ അക്കാഡമി  ഓരോ തവണ അവാർഡ്  പ്രഖ്യാപിക്കുമ്പോഴും ലോകം മുഴുവൻ അവയെ കുറിച്ചുള്ള വാർത്തകൾ നിറയുന്നത്. ഓസ്‌കാർ സ്വന്തമാക്കുക എന്ന്  ഓരോ ആർട്ടിസ്റ്റുകളുടെയും  ഏറ്റവും വലിയ മോഹമാകുന്നതും ചരിത്രത്തിൽ എന്നും അടയാളപ്പെടുത്തുന്ന ആ വേദിയുടെ മഹത്വം കൊണ്ടും അംഗീകാരം കൊണ്ടുമാണ്. എന്നാൽ  ഓസ്‌കാറിന്റെ മുഖമായി നമ്മൾ കാലങ്ങളായി കണ്ടു കൊണ്ടിരിക്കുന്ന  ഓസ്‌കാർ ശില്പത്തിന്റെ വില എത്രയാണെന്ന് അറിയാമോ? എത്രയോ കലാകാരൻമാരുടെ ചിരകാലപ്രതീക്ഷയായ സ്വർണത്തിലും വെങ്കലത്തിലുമായി രൂപം നൽകിയ ശില്പത്തിന്റെ വില കണക്കാക്കുകയാണെങ്കിൽ അത് വെറും ഒരു ഡോളർ മാത്രമാണ്. ഞെട്ടേണ്ട. ഒരു കപ്പ് കാപ്പിയേക്കാൾ വില കുറവാണ് ശില്പത്തിന്റെ വില എന്നതിന് വ്യക്തമായ ഒരു കാരണമുണ്ട്.  

പുരസ്‌കാര ജേതാക്കൾ അവരുടെ ശിൽപം വിൽക്കുകയും അതിൽ നിന്നും ലാഭം നേടുന്നതും ഒഴിവാക്കാനാണ്   ഓസ്‌കാറുകൾ നൽകുന്ന അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് കർശനമായ നിയമങ്ങൾക്ക് രൂപം നൽകിയത്.അതിനാൽ അക്കാഡമിയുടെ ഔദ്യോഗിക ചട്ടങ്ങൾ അനുസരിച്ച്, വിജയികൾക്ക് ഓസ്‌കാർ പ്രതിമ വിൽക്കാനോ വിനിയോഗിക്കാനോ അനുവാദമില്ല.അതേ സമയം ശിൽപം കൈമാറാൻ ഉദ്ദേശിക്കുകയാണെങ്കിൽ അത്  $1 തുകയ്ക്ക്   അക്കാദമിക്ക് തന്നെ വിൽക്കാം.

ഇനി ഒരു ഓസ്‌കാർ ജേതാവ്  മരിക്കുകയും അവരുടെ പുരസ്‌കാരങ്ങൾ അവരുടെ മക്കൾക്ക് കൈമാറുകയും ചെയ്യുകയാണെങ്കിൽ ആ അവകാശികളും അതേ നിയമങ്ങൾ പാലിക്കണം. അവർക്കും ശിൽപം വിൽക്കാനോ, കൈമാറാനോ നിയമപരമായി കഴിയില്ല. ഈ നിയമങ്ങൾ ആദ്യമായി അവതരിപ്പിച്ചത് 1951 ലാണ്. ഓസ്‌കാർ പുരസ്‌കാരത്തിന്റെ സമഗ്രത കാത്തു സൂക്ഷിക്കുന്ന കാര്യവും നിയമാവലികളിൽ കർശനമായി ചൂണ്ടി കാണിക്കപ്പെടുന്നു.

'സിറ്റിസൺ കെയ്നി' ന്റെ തിരക്കഥയ്ക്ക്   ഓസ്‌കാർ സ്വന്തമാക്കിയ  ഹെർമൻ ജെ. മാൻകിവിച്‌  തനിക്ക് ലഭിച്ച ഓസ്‌കാർ ശിൽപ്പം കാലിഫോർണിയയിൽ നടന്ന  ലേലത്തിൽ 861,542 ഡോളറിന് (ഏകദേശം 550,000 പൗണ്ട്) വിറ്റു. 1944 ൽ 'The Best Years of Our Lives' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായ ഹാരോൾഡ് റസ്സലിനും ലോകത്തിലെ വിലപിടിച്ച   ആ പുരസ്‌കാരം സൂക്ഷിക്കാൻ ഭാഗ്യം ലഭിച്ചില്ല. രോഗബാധിതയായ ഭാര്യ റിറ്റ നിക്സൺന്റെ ചികിത്സയ്‌ക്ക് വേണ്ടിയായിരുന്നു പുരസ്‌കാരം വിറ്റത്. 60500 ഡോളറിനായിരുന്നു ശിൽപ്പം വിറ്റത്. അക്കാഡമി മാനദണ്ഡങ്ങൾ വരുന്നതിന് മുമ്പ് നേടിയ പുരസ്‌കാരങ്ങളായതിനാൽ ഈ വിൽപ്പനകൾക്ക് നിയമതടസമുണ്ടായില്ല.

എന്നാൽ നിയമം വരുന്നതിന് മുമ്പ് ചില  പുരസ്‌കാരങ്ങൾ കൈമാറിയിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ കൗതുകം. 1940ൽ 'ഗോൺ വിത്ത് ദി വിൻഡ്' എന്ന ചിത്രത്തിന്  ലഭിച്ച ഓസ്‌കാർ സിനിമാപ്രേമിയായിരുന്ന പോപ്പ് ഇതിഹാസം  മൈക്കൽ ജാക്സൺ $1.54 മില്യൺ നൽകി ആ ചിത്രത്തിന്റെ നിർമ്മാതാവ്  ഡേവിഡ് ഒ. സെൽസ്‌നിക്കിൽ നിന്നും സ്വന്തമാക്കിയിരുന്നു. എന്നാൽ 2009 ൽ മൈക്കൽ ജാക്‌സണിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിന്റെ മൂല്യമറിയാനുള്ള കണക്കെടുപ്പ് നടത്തിയപ്പോൾ  ആ ഓസ്‌കാർ പുരസ്‌കാരം മാത്രം എവിടെ നിന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വിചിത്രമായ പല വസ്‌തുക്കളും ഈ തെരച്ചിലിൽ മുഖംമൂടി നീക്കിയെങ്കിലും ലോകത്തെ ഏറ്റവും വിലപ്പെട്ടതെന്ന് കരുതുന്ന പുരസ്‌കാരം മാത്രം എവിട‌െയോ മറഞ്ഞു നിന്നു.

കാലിഫോർണിയയിലെ ഒജായ്ക്ക് സമീപമുള്ള ജാക്‌സണിന്റെ  നെവർലാൻഡ് എസ്റ്റേറ്റിലോ, മരിക്കുമ്പോൾ അദ്ദേഹം താമസിച്ചിരുന്ന ലോസ് ഏഞ്ചൽസിലെ വസതിയിലോ ഓസ്‌കാർ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കരുതിയതെങ്കിലും അവിടെ നിന്നും പുരസ്‌കാരം കിട്ടിയില്ലെന്ന് എസ്റ്റേറ്റ് അധികൃതർ അന്നേ വെളിപ്പെടുത്തിയിരുന്നു. മരണവുമായി ബന്ധപ്പെട്ടുണ്ടായ തിരക്കിൽ ആരെങ്കിലും മോഷ്‌ടിച്ചതാണോ, അതല്ലെങ്കിൽ ഏതെങ്കിലും ബന്ധു തന്നെ അത് മാറ്റിയതാകാമെന്നുമൊക്കെ കഥകൾ പരന്നിരുന്നു. ആ ഓസ്‌കാർ ജാക്‌സൺന്റെ മക്കൾക്ക് അവകാശപ്പെട്ടതാണെന്നും അത് തങ്ങളിലേക്ക് തന്നെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ജാക്‌സൺന്റെ അറ്റോർണി ഹോവാർഡ് വെയ്‌റ്റ്‌സ്‌മാൻ അന്ന് അഭിമുഖങ്ങളിൽ പറഞ്ഞു. പക്ഷേ, കാലമിത്രയായിട്ടും ആ ഓസ്‌കാർ മാത്രം കണ്ടെടുത്തിട്ടില്ല. ഇതേ പോലെ 2011ൽ, 1942ലെ ഓസ്‌കാർ സ്വന്തമാക്കിയ  'സിറ്റിസൺ കെയ്ൻ' അവരുടെ പുരസ്കാരം ലേലത്തിലൂടെ $861,542ന്  വിറ്റിരുന്നു. നിയമം വരുന്നതിന് മുമ്പ് നേടിയ പുരസ്‌കാരങ്ങളായതിനാൽ ഈ വിൽപ്പനകൾക്ക്  നിയമതടസമുണ്ടായില്ല.

വിജയികൾക്ക് അവരുടെ ശിൽപ്പങ്ങൾ ഉപയോഗിക്കുന്നതിന്റെ മാനദണ്ഡങ്ങൾ വ്യക്തമാക്കിയിട്ടുള്ള അക്കാഡമി ഓസ്‌കാർ ശില്പത്തിന്റെ പുനർപതിപ്പുകളുടെ നിർമ്മാണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഓസ്‌കാർ പ്രതിമകളുടെ ചോക്കലേറ്റ് പകർപ്പുകൾ നിർമ്മിച്ചതിന് അക്കാഡമി ചോക്ളേറ്റ് കമ്പനിക്കെതിരെ നിയമപരമായി നീങ്ങിയിരുന്നു.

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക